ആണവോര്‍ജ്ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക്

ടോക്കിയോ : തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ്ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുമെന്ന് ജപ്പാന്‍.

ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തില്‍ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതര്‍ പറയുന്നു. 2011 മാര്‍ച്ച്‌ 11ന് ജപ്പാനെയും അയല്‍ രാജ്യങ്ങളെയും വിറപ്പിച്ച്‌ റിക്ടര്‍ സ്കെയിലില്‍ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ സുനാമി തിരകള്‍ ആഞ്ഞുവീശുകയും ചെയ്തു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനില്‍ മരിച്ചത്. സുനാമി തിരകള്‍ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകള്‍ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. ഈ വര്‍ഷം വേനല്‍ക്കാലത്തോ വസന്തകാലത്തോ ആകും ജലം പുറന്തള്ളുക.പ്രതിദിനം, 100 ക്യുബിക് മീറ്റര്‍ മലിനജലമാണ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്. ഭൂഗര്‍ഭ ജലം, ഉപ്പുവെള്ളം, റിയാക്ടറുകളെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ മിശ്രിതമാണിത്. ഇത് ഫില്‍ട്ടര്‍ ചെയ്ത് ഭീമന്‍ ടാങ്കുകളില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ 13 ലക്ഷം ക്യുബിക് മീറ്റര്‍ ജലം ഫുകുഷിമയിലുണ്ട്

spot_img

Related Articles

Latest news