ഫേസ്ബുക്കിൽ ‘മരിച്ചതിനാൽ’ എം ജി എസ്സിന് പോസ്റ്റൽ വോട്ടില്ല

കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബി എല്‍ ഒ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ. എം. ജി. എസ്. നാരായണന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബി എല്‍ ഒ അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍ വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോകുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബി എല്‍ ഒ പറഞ്ഞു. അതിനാല്‍ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല.

80 വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍ നിന്ന് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എം ജി എസിന് 80 പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.

വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എം ജി എസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കലക്ടര്‍ എസ് സാംബശിവ റാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. എം ജി എസുമായി നേരിട്ട് സംസാരിച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news