പനി ബാധിച്ച്‌ അവശനിലയില്‍ റിയാദില്‍നിന്ന് നാട്ടിലെത്തിച്ച മലയാളി മരിച്ചു

റിയാദ്: പനി ബാധിച്ച്‌ അവശനിലയില്‍ റിയാദില്‍ കഴിയുന്നതിനിടെ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

റിയാദ് ഗവര്‍ണര്‍ ഓഫീസിലെ മെയിന്‍റനന്‍സ് ഡിവിഷനില്‍ പമ്ബ് ഓപറേറ്ററായി ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ മണപ്പള്ളി തെക്ക് സ്വദേശി ജയപ്രകാശ് (60) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്.

അല്‍നെസ്മ കരാര്‍ കമ്ബനിയുടെ കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗവര്‍ണര്‍ ഓഫീസിലെ മെയിന്‍റനന്‍സ് ഡിവിഷനില്‍ ജോലി ചെയ്യുകയായിരുന്നു. 15 ദിവസം മുമ്ബ് പനി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടി. എന്നാല്‍ അസുഖം എന്താണെന്ന് കണ്ടുപിടിക്കപ്പെട്ടില്ല. തീര്‍ത്തും അവശനായപ്പോള്‍ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ റിയാദ് ശുമൈസി ആശുപത്രിയില്‍ എത്തിച്ചു. അവിടെ കിടത്തി ചികിത്സ നല്‍കിയശേഷം ഒരുവിധം ഭേദമായപ്പോള്‍ താമസസ്ഥലത്തേക്ക് തിരിച്ചെത്തിച്ചു. എന്നാല്‍ പിന്നീടും ആരോഗ്യസ്ഥിതി വഷളാവുകയും നടക്കാനോ

നാട്ടില്‍നിന്ന് ജയപ്രകാശിെന്‍റ മകള്‍ ജ്യോതിയും നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരുമായ ഇസ്മാഈല്‍ വാലേത്ത്, മുരളി മണപ്പള്ളി എന്നിവരും വിളിച്ച്‌ സഹായം തേടിയതിനെ തുടര്‍ന്ന് റിയാദിലെ സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒക്ടോബര്‍ 21-ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വീല്‍ച്ചെയര്‍ പേഷ്യന്‍റായി നാട്ടിലേക്ക് കൊണ്ടുപോയി. കൂടെ പോകാന്‍ ആരുമില്ലാത്തതിനാല്‍ ശിഹാബ് കൊട്ടുകാട് തന്നെ ഒപ്പം പോയി. വിമാനത്തിനുള്ളില്‍ വെച്ച്‌ അസുഖം മൂര്‍ച്ഛിക്കുകയും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. വിമാന ജീവനക്കാര്‍ ഉടന്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തിര ശുശ്രൂഷ നല്‍കി. നിലത്ത് പ്രത്യേക കിടക്ക ഒരുക്കി കിടത്തി പരിചരണം നല്‍കുകയും ചെയ്തു. സമാനതകളില്ലാത്ത പരിചരണവും ശ്രദ്ധയുമാണ് വിമാന ജീവനക്കാരില്‍നിന്നുണ്ടായതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. യാത്രക്കാരും പരിചരണവും ആശ്വാസവും നല്‍കാന്‍ ഒരുമിച്ചുകൂടി.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ നാട്ടുകാരനായ അമിതാഭ് പിള്ള ആംബുലന്‍സുമായെത്തി കൊച്ചയിലെ അമൃത ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ ആശുപത്രിയിലും എത്തിച്ചു. അവിടങ്ങളിലെ പരിശോധനയിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. രക്തത്തില്‍ അണുബാധയുണ്ടായതാണ് രോഗകാരണമെന്നാണ് നിഗമനത്തിലെത്തിയത്. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുന്നത്.

ജയകുമാരിയാണ് മരിച്ച ജയപ്രകാശിെന്‍റ ഭാര്യ. മക്കളായ ജ്യോതിയും ചിത്തിരയും വിവാഹിതരാണ്. റിയാദില്‍ ജയപ്രകാശിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും പരിചരിക്കാനും ഒപ്പമുണ്ടായിരുന്നത് സഹപ്രവര്‍ത്തകരായ യു.പി സ്വദേശി അലിയും തമിഴ്നാട് സ്വദേശി ശിവയുമാണ്.

 

spot_img

Related Articles

Latest news