കല്യാണപ്പാട്ടുകളുടെ ഓർമ്മകൾ പുതുക്കി 90 കാരി ഇത്തിരുമ്മയെ സ്‌നേഹതീരം വയോജന കൂട്ടായ്മ ആദരിച്ചു

മുക്കം: കാലങ്ങളോളം കല്യാണപ്പാട്ടുകളിലൂടെ ഗ്രാമീണ ജീവിതത്തിൽ സന്തോഷം വിതറി, സദസ്സുകളെ ചിരിയും സംഗീതവും നിറച്ച 90 കാരിയായ കാരശ്ശേരി സ്വദേശിനി ഇത്തിരുമ്മയെ കുറ്റിപ്പുറത്തെ സ്‌നേഹതീരം വയോജന കൂട്ടായ്മ വസതിയിലെത്തി ആദരിച്ചു. പഴയ തലമുറയിലെ കല്യാണഗാനങ്ങളുടെ സജീവ പ്രതിനിധിയായ ഇത്തിരുമ്മയുടെ ജീവിതം, ഗ്രാമീയ സംഗീതസാംസ്കാരിക പൈതൃകത്തിന്റെ തനിമ ഓർമ്മിപ്പിച്ചുകൊണ്ടാണ് സമൂഹം ആദരവോടെ തിരിഞ്ഞുനോക്കിയത്.

ആദരച്ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ ഡോ. എം. എൻ. കാരശ്ശേരി, ഇത്തിരുമ്മയ്ക്ക് ഷാൾ അണിയിച്ച് ആദരവു നേർന്നു. സംഗീതത്തിലൂടെ സമൂഹവുമായി ചേർന്ന് ജീവിച്ച ഇത്തിരുമ്മയുടെ സംഭാവനകളാണ് ഇന്നത്തെ തലമുറക്കും സാംസ്കാരിക പൈതൃകമായി തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ സ്നേഹതീരം വയോജന കൂട്ടായ്മ പ്രസിഡന്റ് ചാലിൽ അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റുഖിയ റഹീം, പഞ്ചായത്ത് വയോജന കമ്മിറ്റി സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുഹമ്മദ് മാനു നെടുക്കണ്ടത്തിൽ, മുൻ പഞ്ചായത്ത് അംഗം സുഹറ കരുവോട്ട്,വി.പി കാസിം, വി.പി അബ്ദുറഹിമാൻ, ബിച്ചാലി കെ.പി, അബ്ദു മഞ്ചറ, മുഹമ്മദലി കെ.പി, ഹമീദ് എന്നിവർ ആശംസകൾ നേർന്നു.

പഴയ കാല കല്യാണപ്പാട്ടുകളും ഗ്രാമീണ കലാരൂപങ്ങളും സമൂഹജീവിതത്തിൽ നൽകിയിരുന്ന സന്തോഷവും ഏകതയും ഇന്നും പ്രസക്തമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇത്തിരുമ്മയുടെ സംഗീതജീവിതം ഭാവി തലമുറകൾക്കും പ്രചോദനമാകുമെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news