അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് രാഹുൽ ഗാന്ധി. ന്യൂയോർക്കിലെ കോൺവെൽ യൂണിവേഴ്സിറ്റി പ്രൊഫസർ കൗശിക് ബസുവുമായുള്ള ഓൺലൈൻ സംഭാഷണത്തിനിടെയാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇന്ദിരാ ഗാന്ധിയും അത് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ, കോൺഗ്രസ് ഒരിക്കലും രാജ്യത്തിൻറെ മത നിരപേക്ഷതക്കോ അഖണ്ഡതക്കോ പോറൽ ഏൽപ്പിക്കത്തക്ക ഒരു പ്രവർത്തിയും ചെയ്തിരുന്നില്ല. ഇന്ന് ബിജെപി ഭരണത്തിൽ നടക്കുന്നത് അതാണെന്നും കൂടുതൽ അപകടകരമായ നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലഘട്ടം ഇന്ത്യൻ ചരിത്രത്തിലെ ഏടുകളിൽ ഒന്നായി ഇന്നും നിലകൊള്ളുന്നു.