13 വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. യുപി ബുലന്ദ്ശഹ്റിലാണ് സംഭവം. പെൺകുട്ടിയെ കാണാതായി ആറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. പീഡിപ്പിച്ച കൊലപ്പെടുത്തിയെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാതായ വയലില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് പെണ്‍കുട്ടി വയലിലെത്തിയത്. ദാഹിച്ചതിനെ തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നു എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലുണ്ടായിരുന്നു.
പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോയ വീട്ടില്‍ ഒരു അച്ഛനും മകനുമാണ് താമസം. അച്ഛനെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പീഡന പരാതി കൂടി മാതാപിതാക്കള്‍ നല്കിയതിനാല് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
Media wings