നിലം കുഴിക്കുന്നതിനിടെ കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി :

നിലം കുഴിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി .യുകെയിലെ ഹെയര്‍ഫോര്‍ഡ്ഷെയറിലാണ് സംഭവം .

41 കാരനായ ജോര്‍ജ്ജ് പവലും 54 കാരനായ ലെയ്‌റ്റണ്‍ ഡേവിസുമാണ് നിധി കണ്ടെത്തിയത് . മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് ഇവര്‍ നിധി വേട്ട നടത്തിയത്. എന്നാല്‍ നിധിയെ കുറിച്ച്‌ വസ്തുവിന്റെ ഉടമയോട് പോലും ഇവര്‍ പറഞ്ഞില്ല.

30 കോടിയോളം രൂപയുടെ നിധിയാണ് ഇവര്‍ സ്വന്തമാക്കിയത്. പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍, വെള്ളി കഷണങ്ങള്‍, മോതിരങ്ങള്‍ തുടങ്ങി നിരവധി ആഭരണങ്ങള്‍ ഇവര്‍ സ്വന്തമാക്കി. നിധി സര്‍ ക്കാരിന് കൈമാറുന്നതിന് പകരം ഇവര്‍ ഇത് വില്‍ക്കുകയായിരുന്നു . കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇത്തരത്തില്‍ സമ്ബാദിച്ചത്.

എന്നാല്‍ അധികം വൈകാതെ വിവരം അറിഞ്ഞ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു .മോഷണം, സ്വത്ത് മറച്ചുവെക്കാനും വില്‍ക്കാനുമുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി. വോര്‍സെസ്റ്റര്‍ ക്രൗണ്‍ കോടതി ഇരുവര്‍ക്കും 11 വര്‍ഷവും 6 മാസവും തടവുശിക്ഷ വിധിച്ചു . അതില്‍ പവലിന് ആറര വര്‍ഷവും ഡേവിസിന് 5 വര്‍ഷവും തടവ് ശിക്ഷ ലഭിച്ചു. ഇതിനു പിന്നാലെ പവലിനും ഡേവിസിനും 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) പിഴയും ചുമത്തി.

spot_img

Related Articles

Latest news