വെറുപ്പിന്റെ അങ്ങാടിയിൽ സ്‌നേഹത്തിന്റെ കട തുറന്നു:, പാളയം ഇമാം വിപി സുഹൈബ് മൗലവി

പെരുന്നാള്‍ സന്ദേശത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം വിപി സുഹൈബ് മൗലവി. വിഭജനത്തിന്റെ രാഷ്ട്രീയമല്ല വെറുപ്പിന്റെ അങ്ങാടിയിലെ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് പറഞ്ഞ ഇമാം,വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഭാവിയില്ലെന്ന് തെളിഞ്ഞുവെന്നും തികഞ്ഞ രാഷ്ട്രിയ ലക്ഷ്യത്തോടുകൂടിയാണ് ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം പണിതതെന്നും കൂട്ടിച്ചെർത്തു.ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണെന്നും സുമനസുകള്‍ ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാല്‍ വർഗീയതയെ അതിജീവിക്കാൻ കഴിയുമെന്ന് വിപി സുഹൈബ് മൗലവി പറഞ്ഞു. കർഷകരോഷം, അടിസ്ഥാന സൗകര്യമില്ലായ്മ, തൊഴിലില്ലായ്മ ഇതിനെതിരെയുള്ള തെരഞ്ഞെടുപ്പായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു.പാഠപുസ്തകത്തില്‍ നിന്ന് എൻസിആർടി ബാബരി മസ്ജിദിന്റെ പേര് വെട്ടിമാറ്റി. ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് എൻസിആർടി പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു സുഹൈബ് മൗലവി. അങ്ങാടിയിൽ സ്‌നേഹത്തിന്റെ കട തുറന്നു:, പാളയം ഇമാം വിപി സുഹൈബ് മൗലവി

പെരുന്നാള്‍ സന്ദേശത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം വിപി സുഹൈബ് മൗലവി. വിഭജനത്തിന്റെ രാഷ്ട്രീയമല്ല വെറുപ്പിന്റെ അങ്ങാടിയിലെ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് പറഞ്ഞ ഇമാം,വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഭാവിയില്ലെന്ന് തെളിഞ്ഞുവെന്നും തികഞ്ഞ രാഷ്ട്രിയ ലക്ഷ്യത്തോടുകൂടിയാണ് ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം പണിതതെന്നും കൂട്ടിച്ചെർത്തു.ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണെന്നും സുമനസുകള്‍ ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാല്‍ വർഗീയതയെ അതിജീവിക്കാൻ കഴിയുമെന്ന് വിപി സുഹൈബ് മൗലവി പറഞ്ഞു. കർഷകരോഷം, അടിസ്ഥാന സൗകര്യമില്ലായ്മ, തൊഴിലില്ലായ്മ ഇതിനെതിരെയുള്ള തെരഞ്ഞെടുപ്പായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു.പാഠപുസ്തകത്തില്‍ നിന്ന് എൻസിആർടി ബാബരി മസ്ജിദിന്റെ പേര് വെട്ടിമാറ്റി. ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് എൻസിആർടി പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു സുഹൈബ് മൗലവി.

spot_img

Related Articles

Latest news