സൗദിയില്‍ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച്‌ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദിയില്‍ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച്‌ മലയാളി യുവാവ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അല്‍ ഹസയിലേക്ക് റിയാദില്‍നിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയല്‍ സ്വദേശി കാരാട്ടുപറമ്പില്‍ ഹൗസില്‍ അക്ബർ (37) ആണ് മരിച്ചത്.വെള്ളിയാഴ്ച ജുമുഅക്ക് തൊട്ടുമുമ്പാണ് സംഭവം. വാഹനങ്ങളുടെ ഫില്‍ട്ടർ ബിസിനസിലേർപ്പെട്ട റിയാദിലെ അലൂബ് കമ്പനിയുടെ സെയില്‍സ്മാനായ അക്ബർ അല്‍ ഹസ മേഖലയിലാണ് ജോലി ചെയ്തിരുന്നത്.

മിനിട്രക്കുമായി റിയാദില്‍വന്ന് കമ്പനി ഗോഡൗണില്‍നിന്ന് ലോഡുമായി മടങ്ങുമ്പോള്‍ പഴയ ഖുറൈസ് പട്ടണത്തില്‍ വെച്ച്‌ ഹൈവേയില്‍നിന്ന് ബ്രാഞ്ച് റോഡിലേക്ക് അപ്രതീക്ഷിതമായി തിരിഞ്ഞ ട്രയിലറിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തകർന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ അക്ബർ തല്‍ക്ഷണം മരിച്ചു. നാല് മാസം മുമ്പ് സന്ദർശനവിസയിലെത്തിയ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അല്‍ ഹസയിലുണ്ടായിരുന്നു. അവരെ കമ്പനിയധികൃതർ ശനിയാഴ്ച നാട്ടിലേക്ക് കയറ്റിവിട്ടു.

ഭാര്യ: ഫസ്ന പാറശ്ശേരി, മക്കള്‍: ഫാതിമ നൈറ (ഒൻപത്), മുഹമ്മദ് ഹെമിൻ (രണ്ട്). പരേതനായ കാരാട്ടുപറമ്പില്‍ ഹസ്സനാണ് പിതാവ്. മാതാവ്: സക്കീന ഉമ്മ, സഹോദരങ്ങള്‍: ജാഫർ, റഹ്മാബി. അലൂബ് കമ്പനി മാനേജിങ് ഡയറക്ടറും മലയാളിയുമായ അഷ്റഫ് എറമ്പത്ത് അപകടവിവരമറിഞ്ഞ് അല്‍ ഹസയിലെത്തി അനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. മരണാനന്തര നിയമനടപടികള്‍ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളുമായി കെ.എം.സി.സി അല്‍ ഹസ ഘടകം ഭാരവാഹി നാസർ കണ്ണൂരും സഹപ്രവർത്തകരും കമ്പനി പ്രതിനിധി നാസർ വണ്ടൂരും ഒപ്പമുണ്ട്.

spot_img

Related Articles

Latest news