അഹമ്മദാബാദ് വിമാന ദുരന്തം:ഒരാൾ രക്ഷപ്പെട്ടു, എമര്‍ജന്‍സി എക്‌സിറ്റ് വഴി എടുത്ത് ചാടി, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍ ?

അഹമ്മദാബാദ്: വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരാളുപോലും രക്ഷപ്പെടാത്ത അപകടമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവാണ് രക്ഷപ്പെട്ടത്.എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇയാള്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ വിമാനത്തിലെ 11എ സീറ്റിലെ യാത്രക്കാരനാണെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ലെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് ബിശ്വാസ്. ഇയാള്‍ ബന്ധുക്കളെ കാണാനാണ് നാട്ടിലേക്ക് വന്നത്. പരിക്കേറ്റ യുവാവ് നിലവില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം താഴേക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലിലേക്കാണ് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്. ഇതില്‍ യാത്രക്കാരായ 242 പേരും മരിച്ചുവെന്നാണ് സ്ഥിരീകരണം.

രണ്ട് പൈലറ്റുമാരും പത്ത് കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് അഗ്‌നിഗോളമായി മാറി.

അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787- 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787- 8 നെ വിശേഷിപ്പിക്കുന്നത്.

spot_img

Related Articles

Latest news