സ്വർണം കടത്താൻ ശ്രമിച്ച എയർലൈൻ ജീവനക്കാരൻ അറസ്റ്റിൽ.

 

മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർലൈൻ ജീവനക്കാരനെ കസ്റ്റംസ് പിടികൂടി. ഇൻഡിഗോ എയർലൈൻസിൻ്റെ ലോഡർ കം ക്ലീനറായ കൊണ്ടോട്ടി സ്വദേശി റിയാസ് റഹ്മാനാണ് അറസ്റ്റിലായത്. കോഴിക്കോട് ഡിആർഐയും കോഴിക്കോട് എയർ ഇൻ്റലിജൻസ്‌ യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ സ്വർണവുമായി പിടിയിലായത്.
വിദേശത്തുനിന്ന് എത്തിയ സ്വർണം കസ്റ്റംസ് പരിശോധനയ്ക്ക് എത്തും മുമ്പ് ട്രോളി ബാഗിൽ നിന്ന് എടുത്തു മാറ്റി ഷൂസിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ഗേറ്റിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഷൂസിനുള്ളിൽ സൂക്ഷിച്ച നിലയിരുന്നു സ്വർണം. 500 ഗ്രാം ക്രൂഡ് രൂപത്തിലുള്ള സ്വർണച്ചെയിനാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

സ്വർണം കൊണ്ടുപോകാൻ വിമാനത്താവളത്തിനു പുറത്ത് കാസർകോട് സ്വദേശിയായ ഷെഫീക്ക് എന്ന യുവാവും എത്തിയിരുന്നു. ഇയാൾ റിയാസിനെ നിരവധി തവണ വിളിച്ചെങ്കിലും പിടിയിലായതോടെ റിയാസിന് ഫോൺ എടുക്കാൻ സാധിച്ചിരുന്നില്ല. തുടരന്വേഷണത്തിൽ ഷെഫിക്കിനെയും
കസ്റ്റംസ് പിടികൂടി. ചോദ്യം ചെയ്യലിൽ മുമ്പും സ്വർണം കടത്തിയതായി ഇരുവരും കസ്റ്റംസിനു മൊഴി നൽകി. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

പിടികൂടിയ സ്വർണത്തിന് വിപണിയിൽ 25 ലക്ഷം രൂപ വിലമതിപ്പുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തകാലത്ത് കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ചും സ്വർണക്കടത്ത് നടത്തുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. നേരത്തെ എയർലൈൻ ജീവനക്കാർ, കസ്റ്റംസ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് പിടിയിലായത്.

spot_img

Related Articles

Latest news