അർജുൻ ആയങ്കിക്ക് ഇരട്ടപ്പൂട്ട്; പൊട്ടിക്കൽ സംഘവുമായുള്ള കണക്ഷൻ വിനയായി, ജാമ്യം റദ്ദാക്കാനും സാധ്യത

കണ്ണൂർ: രാമനാട്ടുക്കര സ്വർണകടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിയെ കുടുക്കിയത് ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിൽ. മലബാറിലെ സ്വർണം പൊട്ടിക്കൽ സംഘവുമായി അർജുൻ ആയങ്കി രഹസ്യ ബന്ധം പുലർത്തിയിരുന്നുവെന്ന് പോലീസിന് വ്യക്തമായിരുന്നു. നേരത്തെ ഒരു കേസിൽ പ്രതിയായിട്ടും സ്വർണക്കടത്ത് സംഘവുമായി ബന്ധം തുടർന്നതാണ് ആയങ്കി ക്ക് വിനയായത്. ഇതോടെ ജാമ്യത്തിലിറങ്ങി സ്വർണ കടത്ത് തുടർന്നതിന് ഇയാളുടെ നിലവിലുള്ള ജാമ്യം തന്നെ റദ്ദ് ചെയ്യാൻ സാധ്യതയുണ്ട്. പയ്യന്നൂരിനടുത്ത് പെരിങ്ങോത്ത് നിന്നാണ് ആയങ്കിയെപിടികൂടിയത്.

*വിവരങ്ങൾ ദുരൂഹം

അർജുൻ ആയങ്കിയെ മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. ക്യാരിയറുടെ ഒത്താശയിൽ കടത്തുകാരെ വെട്ടിച്ച് സ്വർണ്ണം കൊള്ളയടിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. എന്നാൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ദുരൂഹമാണ്. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് ഇയാൾ ജാമ്യത്തിലായിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു കേസിൽ കൂടി കുടുങ്ങുന്നത് നേരത്തെ ആയങ്കി ക്കെതിരെ കാപ്പ ചുമത്താനുള്ള നീങ്ങൾ നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് അർജുൻ ആയങ്കിയെ പോലീസിനെ ഉപയോഗിച്ചു പൂട്ടാൻ സിപിഎം നീക്കം തുടങ്ങിയത്.

*കാപ്പ ചുമത്തി ജയിലിലടക്കാനുള്ള ശ്രമം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും ഒരുകേസില്‍ മാത്രം പ്രതിയായ ആയങ്കിയെ സ്വര്‍ണക്കടത്ത് കേസില്‍ പൂട്ടാന്‍ വകുപ്പില്ലാത്തതിനാല്‍ പതിയെ തല വലിയ്ക്കുകയായിരുന്നു പോലീസും സർക്കാരും സിപിഎമ്മും. മേല്‍കാടതിയില്‍ പോയാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കാപ്പ പിന്‍വലിക്കേണ്ടിവന്നാല്‍ അതു സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന തിരിച്ചറിവിനൊടുവിലായിരുന്നു കാപ്പ കേസ് പിൻവലിക്കാൻ തീരുമാനമായത്. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തെളിവുകളൊന്നും ഹാജരാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

*തെളിവുകൾ എവിടെ?

ആയങ്കി സംഭവസമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. വളപട്ടണം പുഴയില്‍ എറിഞ്ഞുകളഞ്ഞെന്നാണ് അർജുൻ ആയങ്കി പോലീസിനോട് പറഞ്ഞത്. ഇതോടെ കേസിലെ നിര്‍ണായക തുമ്പ് നഷ്ടപ്പെടുകയായിരുന്നു. ആകെ പോലീസിന് ലഭിച്ചിരിക്കുന്നത് ആയങ്കി സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ മാത്രമാണ്. ഇതു വിമാനത്താവളത്തിലെ സിസിസിടി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈയൊരു തെളിവുകൊണ്ടു മാത്രം കേസ്‌ കോടതിയില്‍ എത്രമാത്രം നിലനില്‍ക്കുമെന്നത് സംശയമാണ്. ഇതിനിടയിലാണ് സാമനമായ കേസിൽ തന്നെ അ‍ർജുൻ ആയങ്കി വീണ്ടും അറസ്റ്റിലാകുന്നത്.

spot_img

Related Articles

Latest news