കൊറോണ രോഗമുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു

കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമാകുന്ന ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു . കൊറോണ രോഗമുക്തരായവരില്‍ അപൂര്‍വമായി കണ്ടു വരുന്ന അപകടകാരിയായ ഫംഗസ് ബാധയാണ് മ്യുകോര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. ഇതിനു മുന്‍പും ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ കൊറോണ കാലത്ത് ഈ രോഗികളുടെ എണ്ണം കൂടുന്നതായി വിദഗ്ധര്‍ പറയുന്നു . മാത്രമല്ല ഇത് മരണനിരക്ക് കൂട്ടിയേക്കാമെന്ന ആശങ്കയും ആരോഗ്യവിദഗ്ധര്‍ പങ്ക് വയ്ക്കുന്നു.

കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ ബ്ലാക്ക് ഫംഗസ് കാരണമാകാം. പ്രമേഹം പോലുള്ള സഹരോഗാവസ്ഥകളുള്ള കൊറോണ രോഗികളില്‍ ബ്ലാക്ക് ഫംഗസ് അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തി കഴിഞ്ഞാല്‍ കൊറോണ അനുബന്ധ ബ്ലാക്ക് ഫംഗസ് ബാധ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ബാധിച്ച നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍മാര്‍ പറയുന്നു

നമുക്ക് ചുറ്റുമുള്ള മ്യൂക്കോര്‍മിസെറ്റസ് എന്ന തരം പൂപ്പലുണ്ടാക്കുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും, മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ മൂലം ഇതിനുള്ള മരുന്ന് കഴിക്കുന്നവരുമെല്ലാം ബ്ലാക്ക് ഫംഗസ് ഭീഷണി നേരിടുന്നു.

കഴിഞ്ഞ 25 വര്‍ഷത്തില്‍ പ്രതിവര്‍ഷം 25 – 30 രോഗികളാണ് ഇതിനുള്ള ചികിത്സ തേടിയിട്ടുള്ളതെങ്കില്‍ കൊറോണയ്ക്ക് ശേഷം 3 മാസങ്ങള്‍ക്കുള്ളില്‍ തന്നെ 50 ഓളം രോഗികള്‍ക്ക് ഈ അണുബാധയുണ്ടായെന്ന് വിദഗ്ധര്‍ പറയുന്നു . അവയവ മാറ്റിവയ്ക്കല്‍ നടക്കുമ്ബോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടയിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളില്‍ ഈ കൊലയാളി ഫംഗല്‍ ബാധ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ നിലവില്‍ ഈ ഫംഗസ് ബാധയുണ്ടാകുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു.

സാധാരണ ജലദോഷമോ, മൂക്കടപ്പോ, മൂക്കൊലിപ്പോ ഒക്കെയാകാം ഇതിന്റെ ലക്ഷണങ്ങള്‍ എന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇത് തിരിച്ചറിയുക എളുപ്പമല്ല. കണ്ണിലെയും കവിളിലെയും നീര്‍വീക്കം, മൂക്കില്‍ കറുത്ത വരണ്ട പുറംതോട് തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന കൊറോണ രോഗികള്‍ക്കും കൊറോണ രോഗമുക്തര്‍ക്കും ഉടനെ ബയോപ്‌സി നടത്തി ആന്റി ഫംഗല്‍ തെറാപ്പി ആരംഭിക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ വരുണ്‍ റായ് പറയുന്നു .

ആദ്യം മൂക്കിനെയും പിന്നെ കണ്ണുകളെയും തുടര്‍ന്ന് തലച്ചോറിനെയുമാണ് ഈ ഫംഗസ് ബാധിക്കുക. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news