കൊച്ചി കായലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്‍റെ മൃതദേഹം കണ്ടെത്തി. ടാന്‍സാനിയന്‍ കേഡറ്റ് അബ്ദുള്‍ ഇബ്രാഹിം സാലെ ആണ് മരിച്ചത്.കായലില്‍ നീന്തുന്നതിനിടെ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാവികസേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാൻസാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാള്‍. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു.
അതിനിടെ എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പ് ബീച്ചില്‍ കാണാതായ വിദേശ വിദ്യാർഥികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘത്തിലെ രണ്ട് യമൻ പൗരന്മാരെയാണ് ഇന്നലെ കടലില്‍ കാണാതായത്. ഫയർഫോഴ്‌സിനൊപ്പം കോസ്റ്റ്ഗാർഡും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂരിലെ രത്ന കോളേജിലെ വിദ്യാർഥികളാണിവർ. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണിവർ അപകടത്തില്‍പ്പെടുന്നത്. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് കേറാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ലെന്നും തുടര്‍ന്ന് അപകടത്തില്‍പ്പെടുകയുമായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ ഇന്നും നടക്കുന്നു.