ദത്തെടുത്ത മകള്‍ക്കൊപ്പം റോഡ് കുറുകെ കടന്ന വീട്ടമ്മയ്ക്ക് കാറിടിച്ച്‌ ദാരുണാന്ത്യം

ഏറ്റുമാനൂര്‍ ∙ അമ്മയും അച്ഛനുമുള്ള വാത്സല്യവീട്ടിലേക്ക്, സനാഥത്വത്തിലേക്ക് കൊച്ചു ജൂവലിന്റെ യാത്ര കണ്ണീരിലലിഞ്ഞു. ചെറുവാണ്ടൂരിലെ വഴിയില്‍ അവളുടെ അമ്മയെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാര്‍ തട്ടിയെടുത്തത് അത്രമേല്‍ കൊതിച്ച തണലായിരുന്നു.

പട്ടിത്താനം – മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ ജൂവലിനെ (9) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്. 11 വര്‍ഷമായി ജോയി-സാലി ദമ്ബതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി.

ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്ബോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാര്‍ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയി.

ഇടിയുടെ ആഘാതത്തില്‍ ജൂവല്‍ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവല്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

spot_img

Related Articles

Latest news