ദേശീയപാത വികസനത്തിനോട് സഹകരിക്കണം: മാർ ആലഞ്ചേരി

കൊച്ചി: ദേശീയപാത വികസനത്തിനത്തോട് എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും സഹകരിക്കണമെന്നും പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കുന്നത് തടയേണ്ടതില്ലെന്ന വിധിയുടെ അടിസ്ഥാനത്തിലാണ് പ്രതികരണം.

ചരിത്ര പ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വേണം വികസനം ആസൂത്രണം ചെയ്യാനെന്നും ആരാധനാലയങ്ങള്‍ മാറ്റേണ്ടി വന്നാല്‍ പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കെ.സി.ബി.സിയുടെ വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.

ദേശീയപാതാ 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രം ഭാരവാഹികളെ കര്‍ദിനാള്‍ അനുമോദിച്ചു. സമാനമായ സാഹചര്യങ്ങളില്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news