ഡോ. ഹാരിസ് സത്യസന്ധൻ, പറഞ്ഞതെല്ലാം പരിശോധിക്കും, ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോ.ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ.ഹാരിസ് ചിറയ്‌ക്കല്‍ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളില്‍. കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു. 1600 കോടി ഒരു വർഷം സംസ്ഥാനം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു.

ഡോക്ടറെ പുകഴ്‌ത്തി വിവാദത്തില്‍ നിന്ന് തലയൂരാനാണ് മന്ത്രിയുടെ ശ്രമം, സിസ്റ്റത്തിനു വീഴ്ച എന്നു സമ്മതിച്ചു ആരോഗ്യ മന്ത്രി, സർക്കാർ കൂടി ഉള്‍പ്പെട്ട സിസ്റ്റമാണെന്നും മാറ്റം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img

Related Articles

Latest news