ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു

കോയമ്പത്തൂർ: ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു.എംഡിഎംകെ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിക്ക് പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ കീടനാശിനി കഴിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ചയാണ് എംപി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമില്‍ അബോധാവസ്ഥയില്‍ ഗണേശമൂർത്തിയെ കണ്ടെത്തിയത്.

ഇത്തവണ ഡിഎംകെയാണ് ഈറോഡ് സീറ്റില്‍ മത്സരിക്കുന്നത്. എംഡിഎംകെയ്ക്ക് തിരുച്ചി സീറ്റ് നല്‍കി. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോയുടെ മകന്‍ ദുരൈ വൈകോയ്ക്കാണ് പാര്‍ട്ടി സീറ്റ് നല്‍കിയ്. തനിക്ക് സീറ്റ് നിഷേധിച്ചതിനെ ഗണേശമൂര്‍ത്തി ചോദ്യം ചെയ്തിരുന്നു.

 

spot_img

Related Articles

Latest news