മകള്‍ക്ക് മുന്നില്‍ പിതാവിന്റെ നഗ്നതാ പ്രദര്‍ശനവും അശ്ലീല വാക്കുകളും

തിരുവനന്തപുരം : ബിരുദ വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് മുന്നില്‍ പിതാവിന്റെ നഗ്‌നതാ പ്രദര്‍ശനവും അശ്ലീലവാക്കുകളും. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടി സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചു. പിതാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം പെണ്‍കുട്ടി ഫെബ്രുവരി 28 നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകുന്നേരം മദ്യപിച്ച്‌ ലക്കുകെട്ടെത്തിയ ഇയാള്‍ പെണ്‍കുട്ടിയെയും മാതാവിനെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം വാര്‍ഡ് മെമ്പറോട് വിളിച്ചു പറയുകയും അവര്‍ അച്ഛനെ ഫോണില്‍ വിളിച്ച്‌ താക്കീത് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ വീണ്ടും അതിക്രമം തുടരുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഇയാളുടെ ചേഷ്ടകള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകളാണ് പെണ്‍കുട്ടിക്കും മാതാവിനും നേരെ ഇയാള്‍ പ്രയോഗിച്ചത്. മാതാവിനെയും വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീയെയും ഇയാള്‍ കല്ലെടുത്തെറിയുന്നുണ്ട്.

വീഡിയോ എടുക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അച്ഛന്‍ പെണ്‍കുട്ടിയെ അസഭ്യം പറയുകയും ധരിച്ചിരുന്ന മുണ്ട് പൊക്കി നഗ്നത കാണിക്കുകയുമായിരുന്നു. ഇതെല്ലാം പെണ്‍കുട്ടിയുടെ ഫേസ്ബുക്കിലൂടെ എല്ലാവരും തത്സമയം കാണുന്നുണ്ടായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ പൊലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് നിരവധി പേര്‍ പരാതിയുന്നയിച്ചെത്തി. ഇതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നിര്‍ദ്ധന കുടുംബമാണ് പെണ്‍കുട്ടിയുടേത്. മാതാവ് തൊഴിലുറപ്പിന് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇയാള്‍ക്ക് പപ്പടകച്ചവടമാണ്. ഇതില്‍ നിന്നും കിട്ടുന്ന പണവും ഇയാളുടെ മാതാവിന് ലഭിക്കുന്ന പെന്‍ഷന്‍ തുകയും മദ്യപിക്കാനായി ഉപയോഗിക്കുകയാണ്. പെണ്‍കുട്ടിക്ക് സംസാര വൈകല്യമുണ്ട്. കൂടാതെ കാഴ്ചയ്ക്ക് ചെറിയ തകരാറുമുണ്ട്. ഇതൊന്നും വകവയ്ക്കാതെ പഠിച്ച്‌ മുന്നേറാന്‍ ശ്രമിക്കുമ്പോഴാണ് പിതാവിന്റെ അതിക്രമം.

spot_img

Related Articles

Latest news