എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കുടുംബത്തിന് ഭീഷണി

ഖ്നൗ: എട്ടാം ക്ലാസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം.

ടൈല്‍ പണിക്ക് പിതാവിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കുട്ടി സ്കൂളില്‍ പോകുകയും വരികയും ചെയ്യുന്ന വഴി നോക്കി വെച്ചു. സ്കൂള്‍ പരിസരത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഫര്‍മാന്‍ അലി സ്ഥലം വിട്ടത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ പോയ പെണ്‍കുട്ടിയുടെ പിതാവിനെ ഫര്‍മാന്‍ അലിയും പിതാവ് അബ്ബാസ് അലിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. പരാതി നല്‍കിയാല്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കുട്ടിയുടെ പിതാവ് വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളൊട് വിവരം പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് ഫര്‍മാന്‍ അലിയെയും പിതാവ് അബ്ബാസ് അലിയെയും നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലി. പോലീസ് എത്തിയപ്പോഴേക്കും, തല്ല് കൊണ്ട് അവശരായ ഫര്‍മാന്‍ അലിയും പിതാവും സ്ഥലം വിട്ടിരുന്നു.

 

spot_img

Related Articles

Latest news