ഷെല്‍ട്ടറുകളില്‍ അഭയം നേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രയേല്‍ ആട്ടിപ്പായിക്കുന്നു

ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേലില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ആട്ടിപ്പായിക്കുന്നു.രണ്ടുകോടി പലസ്തീൻ പൗരന്മാരാണ്‌ ഇസ്രയേലില്‍ താമസിക്കുന്നത്‌. ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഈ വിഭാഗത്തിനാണ്‌ യുദ്ധഭൂമിയില്‍ അഭയം നിഷേധിക്കുന്നത്‌. തിരിച്ചടിയുടെ ഭാഗമായി ഇറാൻ ഇസ്രയേലില്‍ മിസൈലുകള്‍ വർഷിക്കാൻ തുടങ്ങിയതോടെ അഭയംതേടി ആളുകള്‍ പരക്കംപായുകയാണ്‌.

 

സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് പാഞ്ഞുകയറും. ഇസ്രയേലിലെ പലസ്തീൻ പൗരന്മാരില്‍ പലർക്കും ജീവൻ രക്ഷിക്കാൻ ഇത്തരം അടിസ്ഥാനസൗകര്യങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. കഴിഞ്ഞദിവസം അഞ്ചുവയസുകാരിയായ മകള്‍ക്കൊപ്പം അപ്പാർട്ട്‌മെന്റിനു കീഴിലെ ഷെല്‍ട്ടറിലേക്ക്‌ എത്തിയ സമർ അല്‍റാഷെദ്‌ എന്ന യുവതിയെ ജൂതന്മാർ തല്ലിയിറക്കിയത്‌ വാർത്തയായിരുന്നു

spot_img

Related Articles

Latest news