കെനിയയിലെ വാഹനാപകടം: 5 മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിച്ചു, വീടുകളിലേക്ക് കൊണ്ട് പോയി

കൊച്ചി : ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദസഞ്ചാരത്തിനായി പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു.ഞായറാഴ്ച്ച രാവിലെയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത് നോർക്ക റൂട്ട്സ് ആണ്. മന്ത്രി പി രാജീവ് ആദരാജ്ഞലികള്‍ അർപ്പിച്ചു.

ജസ്ന (29), മകള്‍ റൂഹി മെഹ്റിൻ (‌ഒന്നര വയസ്), ഗീത ഷോജി ഐസക്ക് (58), റിയ ആൻ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹമാണ് എത്തിയത്. മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി.

spot_img

Related Articles

Latest news