എന്റെ ഭാര്യ പരാതികള്‍ പറയുന്നത് ചേച്ചിയോട്; ചിത്രയെ കുറിച്ച്‌ ശരത്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന പ്രിയ ഗായികയ്ക്ക് മലയാളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും കൈനിറയെ ആരാധകരാണ്. മലയാളത്തിന്റെ പ്രിയ വാനമ്പാടിക്ക് ഇന്ന് പിറന്നാളാണ്. പിറന്നാള്‍ ആശംസ നേര്‍ന്ന് തെന്നിന്ത്യന്‍ സംഗീത ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും മികച്ച സൗഹൃദമാണ് ചിത്ര പുലര്‍ത്താറുള്ളത്. ഇത് തന്നെയാണ് വളരെ പെട്ടെന്ന് ചിത്ര എല്ലാവരുടേയും ഹൃദയം കീഴടക്കുന്നതും. ചിരിക്കുന്ന ചിത്രയെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ചിത്രയ്ക്ക് ദേഷ്യം വന്നാല്‍ സംഭവിക്കുന്നതിന് കുറിച്ച്‌ സംഗീത സംവിധായകന്‍ ശരത്. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍, പ്രിയഗായികയെ കുറിച്ച്‌ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട അത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്.

ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങള്‍ക്കാണ്. പ്രത്യേകിച്ച്‌ കാരണങ്ങള്‍ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ ചേച്ചിയ്ക്ക് സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോള്‍ ചേച്ചി  വിളിച്ച്‌ ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്പോള്‍ അവരുടെ മുഖം മാറും. അപ്പോള്‍ ഞാന്‍ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി ശരത് അഭിമുഖത്തില്‍ പറയന്നുണ്ട്.

തങ്ങളുടെ വീടുകള്‍ വളരെ അടുത്താണ്. എന്റെ വീട്ടില്‍ നിന്ന് ചിത്ര ചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് പോകാനുള്ള ദൂരം മാത്രമേയുള്ളൂ. ഞാന്‍ ഇടയ്ക്ക് അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ചിത്ര ചേച്ചിയുടെ ഭര്‍ത്താവ് മോഹന്‍ ചേട്ടനുമായി വളരെ അടുത്ത ബന്ധമാണ്. സസ്യാഹാരം മാത്രമേ ചേച്ചി കഴിക്കുകയുള്ളൂ. വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ചേച്ചി എന്നെ വിളിക്കും. അതുപോലെ തനിയ്ക്ക് മധുര പലഹാരങ്ങള്‍ ഇഷ്ടമായതിനാല്‍ എവിടെ പോയി വന്നാലും തനിയ്ക്ക് മധുര പലാഹാരങ്ങള്‍ പ്രത്യേകമായി കൊണ്ട് വന്ന് തരാറുണ്ട്.

ചിത്രയുടെ കരുതലിനെ കുറിച്ചും ശരത് അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക കരുതലാണ്. ഒരു യാത്ര പോകുമ്പോള്‍ കൂടെയുള്ളവര്‍ ഒന്നും കരുതേണ്ട ആവശ്യമില്ല. എല്ലാ സാധനങ്ങളും ചേച്ചിയുടെ കൈകളില്‍ തന്നെ കാണും. ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പാണ്. തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അതിനെല്ലാം ചേച്ചി മരുന്ന് തരും. ആഹാര കാര്യവും അങ്ങനെ തന്നെയാണ്. അത്രയധികം കരുതലും സ്നേഹവുമാണ്. എല്ലാവരോടും അത്രയധികം സ്നേഹത്തോടെയാണ് ചേച്ചി ഇടപെടുന്നത്.

ചിത്രയുമായുള്ള തന്റെ ആദ്യത്തെ റെക്കോര്‍ഡിങ്ങ് ഓര്‍മയും ശരത് പങ്കുവയ്ക്കുന്നുണ്ട്. തരംഗിണി സ്റ്റുഡിയോയിൽ പാടാന്‍ എത്തിയപ്പോഴാണ് ചേച്ചിയെ ആദ്യമായി കാണുന്നത്. ഡ്യൂയറ്റ് ഗാനമാനമായിരുന്നു. അന്ന് ഞങ്ങള്‍ 14 ടേക്ക് പാടി. പിന്നീട് പാടാൻ നിൽക്കുമ്പോൾ ചേച്ചി തനിയ്ക്ക് മികച്ച പ്രോത്സാഹനമായിരുന്നു നല്‍കിയത്. അന്ന് തുടങ്ങിയ ആത്മ ബന്ധം ഇന്നും തുടരുന്നുണ്ട്.

Image courtesy : East Coast Daily

spot_img

Related Articles

Latest news