പോക്‌സോ കേസ്; എം വി ഗോവിന്ദന്റെ വിവാദ പരാമര്‍ശം, കെ സുധാകരന്‍ നിയമനടപടിയ്ക്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ.സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിക്കുക. ദേശാഭിമാനി പത്രത്തിനെതിരെയും നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അഭിഭാഷകരുമായി വിഷയത്തില്‍ സുധാകരന്‍ കൂടിക്കാഴ്ച നടത്തി.

എം വി ഗോവിന്ദന്‍ പറഞ്ഞത് നാക്കുപിഴയായിരുന്നില്ലെന്നും സിപിഎം തനിക്കെതിരെ ആസൂത്രിതമായി ഉയര്‍ത്തിയ വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കെ സുധാകരന്‍ കോടതിയെ ധരിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ ഇതുവരെയും തന്റെ വാക്കുകളെ എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞിട്ടില്ല. കെ സുധാകരനെതിരായ ആരോപണത്തില്‍ എം വി ഗോവിന്ദന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. പോക്‌സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ആരോപണം പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news