മരട് ഫ്‌ളാറ്റ്: പ്രതികള്‍ക്കെതിരെ അഴിമതി, വഞ്ചനാ കുറ്റങ്ങളില്‍ കുറ്റപത്രം, ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ രണ്ട് വര്‍ഷമായിട്ടും നടപടിയില്ല

കൊച്ചി : മരട് ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ അഴിമതി, വഞ്ചനാ കുറ്റങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് പ്രത്യേകം കുറ്റപത്രം നല്‍കും. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്‌ളാറ്റ് നിര്‍മിച്ച കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ചിനെ കൂടാതെ വിജിലന്‍സും അന്വേഷണം നടത്തിവരികയാണ്.

ജയിന്‍ കോറല്‍ കോവ്, ആല്‍ഫാ സറീന്‍, എച്ച്‌ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഗോള്‍ഡന്‍ കായലോരത്തിന്റെ കേസാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. നാല് സമുച്ചയങ്ങളിലായി 328 ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇരു സംഘങ്ങളുടേയും അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറേയും നിയമിച്ചു കഴിഞ്ഞു. ഓരോ പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

അഴിമിതി നിരോധന നിയമപ്രകാരം നാല് ഫ്‌ളാറ്റ് നിര്‍മാണ കമ്ബനികള്‍ക്കും അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കുറ്റപത്രം നല്‍കും. ഓരോ കമ്ബനിക്ക് എതിരേയും കുറ്റപത്രം ഉണ്ടാകും.

നിയമ വിരുദ്ധമായി ഫ്‌ളാറ്റ് നിര്‍മാണത്തിന് ഗൂഢാലോചന നടത്തിയത് മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായി കെ.എ. ദേവസ്സിയുടെ നേതൃത്വത്തിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതിക്കായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ ഇത് വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. .

spot_img

Related Articles

Latest news