പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; എറണാകുളം കുറുപ്പംപടിയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

പത്തും പന്ത്രണ്ടും വയസുളള സഹോദരിമാരെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടു.മൂത്ത കുട്ടിയുടെ സുഹൃത്തുക്കളായ കുട്ടികളെയാണ് ഇയാള്‍ നോട്ടമിട്ടത്. പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്നാണ് സുഹൃത്തുക്കളായ കുട്ടികളെ ഇയാള്‍ തിരഞ്ഞെടുത്തത്. ഇവരെ പരിചയപ്പെടുത്താന്‍ കുട്ടികളെ നിരന്തരം നിര്‍ബന്ധിച്ചു.

ഇത് സഹിക്കാനാകാതെ വന്നതോടെയാണ് മൂത്ത കുട്ടി സുഹൃത്തിന് ഒരു കത്ത് നല്‍കിയത്. അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഒരു കത്താണ് മൂത്ത കുട്ടി സുഹൃത്തിന് നല്‍കി. ഈ കത്ത് കണ്ട ഇതേ സ്‌കൂളിലെ അധ്യാപികയുടെ മകളാണ് വിവിരം അമ്മയെ അറിയിച്ചത്. ഈ കത്ത് കണ്ട അധ്യാപികയാണ് സംശയം തോന്നി കുട്ടികളുമായി വിശദമായി സംസാരിച്ചതും പീഡനവിവരം മനസിലാക്കിയതും. പിന്നാലെ പോലീസില്‍ അറിയിക്കുകയും ചെയ്തു. അധ്യാപികയുടെ ഈ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇയാളുടെ പീഡനത്തിന് ഇരയാകുമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി അയ്യമ്പുഴ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്റെ ടാക്‌സിയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. ഈ ബന്ധമാണ് കുട്ടികളുടെ അമ്മയുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ എത്തിയത്. പീഡനത്തില്‍ അമ്മയുടെ അറവുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

spot_img

Related Articles

Latest news