ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ വിമാന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

റിയാദ്: യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ വിമാന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ.
വീഴ്ച വരുത്തുന്ന എയര്‍ കാരിയര്‍ 6000 റിയാല്‍ വരെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു.
ചുരുങ്ങിയത് 1,820 റിയാലും കൂടിയാല്‍ 6,000 റിയലുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഉയര്‍ന്ന മൂല്യമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടെങ്കില്‍ അതിനനുസരിച്ച്‌ നഷ്ടപരിഹാരം നല്‍കണം. ഇത്തരം സാധനങ്ങള്‍ ലഗേജില്‍ ഉണ്ടെങ്കില്‍ അതിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ വിമാന കമ്പനികളെ അറിയിക്കണം.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ലഗേജ് വൈകിയാല്‍ ഓരോ ദിവസത്തിനും 104 റിയല്‍ നഷ്ടപരിഹാരം നല്‍കണം. ഇത് പരമാവധി 520 റിയല്‍ വരെയാകാം. അന്താരാഷ്ട്ര സര്‍വീസുകളില്‍ ഓരോ ദിവസത്തിനും 208 മുതല്‍ 1040 റിയല്‍ വരെ നഷ്ടപരിഹാരം നല്‍കണം. ലഗേജുകള്‍ നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ യാത്രക്കാരന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജിഎസിഎ നിര്‍ദേശിച്ചു.

spot_img

Related Articles

Latest news