ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചുവെന്നത് ഒരാളെ തുറങ്കിലടക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി.
2020 ഫെബ്രുവരി 24ന് ചാന്ദ്ബാഗിൽ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഹെഡ് കോൺസ്റ്റബിൾ രതൻ ലാലിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റിലായ അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമർശനം.
ഫുർകാൻ, ആരിഫ്, ശദാബ് അഹമ്മദ്, സുവലീൻ, തബാസും എന്നിവർക്കാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ജാമ്യം അനുവദിച്ചത്.