ഒളിമ്പ്യൻ ഫുട്‌ബോള്‍ താരം എസ്. എസ്. ബാബു നാരായണന്‍ അന്തരിച്ചു

ഒളിമ്ബിക്‌സില്‍ രണ്ട് തവണ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച എസ്.എസ്.ബാബു നാരായണന്‍(86) മുംബൈയില്‍ അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയില്‍ നിന്നും താനെയിലുള്ള തന്റെ വീട്ടിലേക്ക് എത്തിയ ഉടനെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു. ഒറ്റപ്പാലം സ്വദേശിയാണ്. 1956-ല്‍ മെല്‍ബണിലും 1960-ല്‍ റോം ഒളിമ്ബിക്‌സിലുമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ വല കാത്തത്.

മാട്ടുംഗയില്‍ ഇന്ത്യന്‍ ജിംഖാനയിലും മാട്ടുംഗ അത്‌ലറ്റിക് ക്ലബ്ബിലും ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന അദ്ദേഹം 1964-ല്‍ മഹാരാഷ്ട്രയുടെ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് ഫുട്‌ബോളിലേക്ക് തിരിഞ്ഞത്.

മുംബൈയില്‍ ടാറ്റാസ് ഫുട്‌ബോള്‍ ക്ലബ്ബ്, കാള്‍ട്ടക്‌സ് തുടങ്ങിയ ടീമുകളില്‍ കളിച്ചാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയത്. പ്രശസ്തനായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പീറ്റര്‍ തങ്കരാജിനൊപ്പമാണ് ശങ്കര്‍ സുബ്രഹ്മണ്യം നാരായണന്‍ എന്നറിയപ്പെട്ടിരുന്ന ബാബു നാരായണന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്.

പ്രമുഖ താരങ്ങളായ പി.കെ.ബാനര്‍ജി, ചുനിഗോസ്വാമി, ജര്‍ണയില്‍ സിങ്ങ്, തുടങ്ങി നിരവധി താരങ്ങളാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് താനെയില്‍ നടക്കും.

spot_img

Related Articles

Latest news