മലപ്പുറത്ത് ദളിത് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ 5 പേർ പിടിയിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയില്‍ സ്വദേശി വടക്കോട്ടില്‍ ഹരീഷ്(28), വടപുറം സ്വദേശി ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന്‍(20), അമരമ്പലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദില്‍ജിത്(22), കരുളായി പുള്ളിയിൽ വടക്കോട്ടിൽ ഗിരീഷ് (25) എന്നിവരെയാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. അബ്രഹാം, എസ്ഐ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്തയാളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.അതേ സമയം എട്ടു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ മദ്രസ അധ്യാപകനെ മഞ്ചേരി പോക്സോ അതിവേഗ കോടതി കഴിഞ്ഞ ദിവസം ഏഴു വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴടയക്കാനും ശിക്ഷിച്ചിരുന്നു. പെരിന്താറ്റിരി കൊഴിഞ്ഞില്‍ തേറമ്മല്‍ അബൂബക്കര്‍ (54) നെയാണ് ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്നിലെ മദ്രസ അധ്യാപകനായിരുന്നു പ്രതി. 2016 ജനുവരി മുതല്‍ ഏപ്രില്‍ 23 വരെയുള്ള കാലയളവില്‍ പലതവണ കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു.

ക്ലാസിനകത്തു തന്നെ പ്രത്യേകം കര്‍ട്ടന്‍ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിനകത്തു വെച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതൃസഹോദരന്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശമനുസരിച്ച് മഞ്ചേരി പോലീസ് കേസെടുത്തു. 2016 ഏപ്രില്‍ 26ന് എസ് ഐ കൈലാസ് നാഥാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. ഡബ്ല്യുസിപിഒ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സന്‍ ഓഫീസര്‍. 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 14 രേഖകളും കോടതിയില്‍ ഹാജരാക്കി.

Mediawings

spot_img

Related Articles

Latest news