സര്‍ക്കാരിനെ അട്ടിമറിക്കാൻ പദ്ധതി; ജര്‍മനിയിൽ 25 പേര്‍ അറസ്റ്റില്‍

ബെര്‍ലിന്‍: ജര്‍മനിയില്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പദ്ധതിയിട്ട 25 പേര്‍ അറസ്റ്റിലായി. 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളില്‍ മൂവായിരത്തോളം പോലീസുകാര്‍ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്.

സിറ്റിസണ്‍സ് ഓഫ് റൈക്ക്, ക്യുഅനോന്‍ സംഘടനാംഗങ്ങളായ ഇവര്‍ പാര്‍ലമെന്‍റ് ആക്രമിച്ച്‌ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഹൈന്‍‌റിക് പതിമൂന്നാമന്‍ രാജകുമാരന്‍ എന്നൊരാളാണ് ഇവര്‍ക്കു നേതൃത്വം നല്കിയത്. 1871ലെ രണ്ടാം റൈക്ക് (രണ്ടാം സാമ്രാജ്യം) പുനഃസ്ഥാപിക്കാമെന്ന മോഹത്തിലായിരുന്നു ഇവര്‍. അന്പതോളം പേര്‍ സംഘത്തിലുണ്ടെന്നാണ് അനുമാനം.
കഴിഞ്ഞവര്‍ഷം നവംബറില്‍ അട്ടിമറിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഏപ്രിലില്‍ ആരോഗ്യമന്ത്രി കാള്‍ ലൂട്ടര്‍ബാക്കിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണു രഹസ്യസംഘത്തെക്കുറിച്ചു വിവരം ലഭിക്കുന്നത്.
വിദേശകാര്യം, ആരോഗ്യം, നിയമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഭരണം നടത്താനുള്ള വിപുല പദ്ധതിയാണ് സംഘം തയാറാക്കിയത്. കൊലപാതകങ്ങളിലൂടെയും അക്രമത്തിലൂടെയും ലക്ഷ്യം സാധിക്കാനായിരുന്നു നീക്ക
അറസ്റ്റിലായവരില്‍ രണ്ടുപേരെ ഓസ്ട്രിയയില്‍നിന്നും ഇറ്റലിയില്‍നിന്നുമാണു പിടികൂടിയത്.

spot_img

Related Articles

Latest news