പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയിൽ

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താർ കൊല്ലത്ത് പോലീസ് കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണമേഖല ആസ്ഥാനമായ കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റ് ഓഫീസിൽനിന്നാണ് സത്താറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ അബ്ദുൾ സത്താർ ഒളിവിൽപോയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാൾ കരുനാഗപ്പള്ളിയിൽ തിരികെ എത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിറങ്ങി മണിക്കൂറുകൾക്കകമാണ് അബ്ദുൾ സത്താറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിരോധന ഉത്തരവിറങ്ങിയതിന് പിന്നാലെ കാരുണ്യ ട്രസ്റ്റ് പോലീസ് സീൽ ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഒളിവിലായിരുന്ന അബ്ദുൾ സത്താർ ഇവിടേക്ക് എത്തിയത്. തുടർന്ന് നിരോധനത്തിനെതിരേ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കരുനാഗപ്പള്ളി എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സത്താറിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാംപ്രതി കൂടിയാണ് അബ്ദുൾ സത്താർ.

spot_img

Related Articles

Latest news