റിയാദ്: അഹമ്മദാബാദിലുണ്ടായ രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ അനുശോചിച്ച് റിയാദ് ഒഐസിസി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.38 ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ നിന്ന് രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും അടക്കം 242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന് നിമിഷ നേരം കൊണ്ട് തന്നെ താഴേക്ക് പതിക്കുകയും തീഗോളമായി കത്തിയമരുകയും ചെയ്തതിനെ തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന 241 പേർ കൊല്ലപ്പെടുകയും ഒരാൾമാത്രം അൽഭുതകരമായി രക്ഷപ്പെടുകയും ചെയ്തത്.
അപകടത്തിന്റെ ഭാഗമായി മരിച്ച വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് പുറമെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അതോടൊപ്പം നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തത് ഏറെ സങ്കടപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും, അതോടൊപ്പം പരിക്ക് പറ്റി ചികിത്സയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റിയാദ് ഒഐസിസി അനുശോചനത്തിൽ അറീയിച്ചു.
അധികം കാലപ്പഴക്കം പോലും ഇല്ലാത്ത ബോയിങ്ങിന്റെ ഡ്രീം ലൈനർ 787 – 8 അത്യാധുനിക യാത്രാ വിമാനമായിട്ട് പോലും ഇത്തരം അപകടം സംഭവിച്ചുവെങ്കിൽ, ഇന്ത്യയിൽ നിന്നും ഗൾഫ് സെക്ട്ടറുകളിലേക്ക് സർവ്വീസ് നടത്തുന്ന ഒട്ടുമിക്ക വിമാന കമ്പനികളും വളരെ കാലപ്പഴക്കം ചെന്നതും, യഥാവിധി അറ്റകുറ്റ പണികൾ പോലും നടത്താത്തതുമാണ് എന്നത് പ്രവാസ ലോകത്ത് ആളുകളിൽ ഭീതിയുളവാക്കുന്നു. അതുകൊണ്ട് ഇത്തരം കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സർവ്വീസുകൾ നിർത്തിവെക്കുകയും പകരം യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിമാന കമ്പനികൾക്ക് കർശന നിർദ്ദേശങ്ങൾ ഗവൺമെന്റുകളുടെ ഭാഗത്ത് നിന്ന് നൽകണമെന്ന് അപകടത്തെ തുടർന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.