പൊളിക്കാനും വൻകിട വാഹന കമ്പനികള്‍ വരുന്നു

സ്‌ക്രാപ്പിങ്ങ് സെന്ററുകളുമായി മാരുതിയും മഹീന്ദ്രയും ടാറ്റയും

ഇന്ത്യയിലെ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച്‌ നീക്കുന്നതിനായി വൻകിട വാഹന നിര്‍മ്മതാക്കളും എത്തുന്നു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയവര്‍ സ്‌ക്രാപ്പിങ് സെന്ററുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയണ്. കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍ നയത്തിന്റെ ചുവടു പിടിച്ച്‌ രാജ്യത്തുട നീളം സ്‌ക്രാപ്പിങ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ഈ കമ്പനികളും ലക്ഷ്യമിടുന്നു.

പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തതോടെ സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ച്‌ മാസത്തോടെ രാജ്യത്ത് 50 വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതിന് പിന്തുണ നല്‍കുന്നതിനായാണ് മാരുതിയും ടാറ്റയും മഹീന്ദ്രയും സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കാനൊരുങ്ങുന്നത്.

ടാറ്റ, മാരുതി, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മൂന്ന് കമ്പനികളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ മൂന്ന് കമ്പനികളും സംയുക്തമായാണോ സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിക്കുകയാണെങ്കില്‍ സ്ഥലം മാത്രം സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്വീകരിക്കുകയും മറ്റ് സംവിധാനങ്ങള്‍ പൊതുമേഖല സ്ഥാപനം ഒരുക്കുകയും ചെയ്യുമെന്നാണ് സൂചന.

സ്ഥലം പാട്ടത്തിനെടുത്ത് ഒരു സ്‌ക്രാപ്പിങ്ങ് സെന്റര്‍ ആരംഭിക്കുന്നതിന് ഏകദേശം 18 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥലം വാങ്ങുകയാണെങ്കില്‍ ഇത് കുറഞ്ഞത് 33 കോടി രൂപയായി ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനമാണ് പൊളിക്കുക. പഴയ വാഹനങ്ങള്‍ 10-12 വരെ ശതമാനം കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പൊളിക്കലിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്.

 

spot_img

Related Articles

Latest news