ഗര്‍ഭിണിയെ എസ്എച്ച്ഒ മര്‍ദിച്ച സംഭവം; നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കൊച്ചി: എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ പോലിസ് മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതിനു പിന്നാലെ അടിയന്തര നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. അടിയന്തമായി റിപോര്‍ട്ട് നല്‍കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. എസ്എച്ച്ഒക്കെതിരേ നടപടി ഉണ്ടായേക്കും. നിലവില്‍ അരൂര്‍ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രനാണ് ഗര്‍ഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഷൈമോള്‍ എന്‍ ജെ എന്ന സ്ത്രീയുടെ മുഖത്താണ് അടിച്ചത്. ഷൈമോളെ നെഞ്ചത്തു പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024ലാണ് സംഭവം. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലിസ് പൊതുസ്ഥലത്തു വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലിസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്ഐ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. 2024ല്‍ തന്നെ മര്‍ദ്ദനമേറ്റ കാര്യം ഷൈമോള്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്നുമുതല്‍ ഷൈമോള്‍ ദൃശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു. പിന്നീട് കോടതിയില്‍ നിന്നാണ് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിനു ശേഷം പോലിസുകാരനെ മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. വനിതാ പോലിസുകാര്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കുമ്പോഴാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്.

Mediawings:

spot_img

Related Articles

Latest news