ഭരണഘടനയുടെ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോചനത്തിന് ഉത്തരവിടുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പേരറിവാളൻ അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. നേരത്തെ രാഷ്ട്രപതി ഇദ്ദേഹത്തിന്റെ ദയാഹർജി തള്ളിയിരുന്നു. പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്തിരുന്നു.