നോട്ട് നിരോധനം; കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിപ്പുമായി ജസ്റ്റിസ് ബി.വി നാഗരത്ന

ന്യൂഡല്‍ഹി :കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു. നോട്ട് നിരോധനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്. സാമ്പത്തിക നയത്തിന്‍റെ കാര്യത്തില്‍ വലിയ സംയമനം പാലിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്. എല്ലാം ശരിയാക്കാന്‍ 52 ദിവസം നിശ്ചയിച്ചത് യുക്തി രഹിതമെന്ന് പറയാന്‍ കഴിയില്ല. തീരുമാനിച്ചത് കേന്ദ്രം ആയതിനാല്‍ നടപടി തെറ്റെന്ന് പറയാന്‍ കഴിയില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.എന്നാൽ നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ വിധി. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ പറയുന്നു.

ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച്‌ 58 ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്.
ആര്‍ബിഐ ചട്ടം അനുസരിച്ച്‌ ഏതെങ്കിലും സീരിസില്‍പെട്ട നോട്ട് നിരോധിക്കാന്‍ മാത്രമേ കേന്ദ്രത്തിന് അധികാരമുള്ളു എന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരം ഏത് ശ്രേണിയില്‍പെട്ട നോട്ടും നിരോധിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരോധനം ലക്ഷ്യം നേടിയില്ല എന്നതുകൊണ്ട് തീരുമാനം ശരിയല്ല എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നോട്ട് നിരോധനം ശരിവച്ച വിധിയോട് വിയോജിക്കുകയാണെന്ന് ജസ്റ്റീസ് നാഗരത്‌ന വ്യക്തമാക്കി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേന്ദ്ര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്‍റ് മുഖേനയുള്ള നിയമനിര്‍മ്മാണം വേണ്ടിയിരുന്നെന്നും ഇതുണ്ടായില്ലെന്നും ജസ്റ്റീസ് പറഞ്ഞു. വിജ്ഞാപനം വഴി നോട്ട് നിരോധിക്കാനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ജസ്റ്റിസ് എസ്.എ നസീറിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
ജസ്റ്റിസ് ബിആര്‍ ഗവായിയും ജസ്റ്റിസ് ബിവി നാഗരത്‌നയും വെവ്വേറെ വിധിന്യായങ്ങളാണ് എഴുതിയത്. എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ആറു ചോദ്യങ്ങളാണ് കോടതി പ്രധാനമായും പരിഗണിച്ചതെന്ന് ജസ്റ്റിസ് ഗവായി വിധിന്യായത്തില്‍ പറഞ്ഞു.2016 നവംബര്‍ 8ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

spot_img

Related Articles

Latest news