വീട്ടമ്മ വിവാഹിതനൊപ്പം ഒളിച്ചോടി, നാട്ടുകാര്‍ കട്ടിലില്‍ കെട്ടിയിട്ട് വിവസ്ത്രയാക്കി ക്രൂരമായി പീഡിപ്പിച്ചു, രക്തംവാര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: അവിഹിത ബന്ധം ആരോപിച്ച്‌ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വിവസ്ത്രയാക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചു.തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ വടി കൊണ്ട് ക്രൂരമായി പരിക്കേല്‍പ്പി‌ച്ചു എന്നാണ് റിപ്പോർട്ട്.യുവതിയെ കട്ടിലില്‍‌ കെട്ടിയിട്ട് വസ്ത്രം അഴിച്ച ശേഷമാണ് പ്രതികള്‍ തല്ലിച്ചതച്ചത്. യുവതിയുടെ കാമുകനെയും പ്രതികള്‍ ക്രൂരമായി മർദ്ദിച്ചു.

യുവതി യാചിച്ചിട്ടും പീഡനം തുടർന്നുവെന്നാണ് വിവരം. യുവതിയുടെ തല മൊട്ടയടിച്ച ശേഷമാണ് സംഘം ഇരുവരെയും സ്വതന്ത്രരാക്കിയത്. സ്വകാര്യ ഭാഗങ്ങളില്‍ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികള്‍ യുവതിയെ ഉപേക്ഷിച്ചത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാഹിതയായ യുവതി, വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം എന്ന നിലയിലായിരുന്നു ആക്രമണം.

അഞ്ച് ദിവസം മുൻപാണ് യുവതിയും കാമുകനും ക്രൂരമായ പീഡനത്തിന് ഇരയായത്. 10 വർഷം മുൻപ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാള്‍ വിവാഹേതര ബന്ധം പുലർത്തി. സംഭവത്തിനു പത്തു ദിവസം മുൻപ് ഇരുവരെയും കാണാതാവുകയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ യുവതിയും കാമുകനും ഗ്രാമത്തിലേക്ക് തിരികെ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും പീഡനത്തിന് ഇരയായത്. യുവാവിനെയും യുവതിയേയും ഗ്രാമവാസികള്‍ കെട്ടിയിടുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതികളായ 14 പേർ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കല്‍ പൊലീസ് അറിയിച്ചു.

spot_img

Related Articles

Latest news