‘ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയം, കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയം, ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

മലപ്പുറം: 8 തവണ ആര്യാടൻ ജയിച്ച മണ്ഡലത്തില്‍ ഇനി മകൻ ആര്യാടൻ ഷൗക്കത്ത്. 76493 വോട്ട് നേടി ഷൗക്കത്ത് നിലമ്പൂരില്‍ വിജയമുറപ്പിച്ചത് വോട്ടിന്‍റെ 11432 ഭൂരിപക്ഷത്തില്‍.ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരിച്ച്‌ ഷൗക്കത്ത്. പതിറ്റാണ്ടിന് ശേഷമാണ് യുഡിഎഫ് നിലമ്ബൂരില്‍ വിജയിക്കുന്നത്. മണ്ഡലത്തിലുടനീളം വിജയാഹ്ളാദത്തിലാണ് യുഡിഎഫ്.

‘ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തില്‍ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം യുഡിഎഫിലെ ശക്തികേന്ദ്രങ്ങളായ ഈ മൂന്ന് പ‍ഞ്ചായത്തുകളും നഷ്ടപ്പെട്ടതിനി ശേഷം എന്റെ പിതാവിന് 2011 ല്‍ ലഭിച്ച ഭൂരിപക്ഷം 6000ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങള്‍ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തില്‍, പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയാണ്. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്ബൂരില്‍ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്. ഇത് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം നിലമ്ബൂരുകാർ ഏറ്റെടുത്തതാണ്. മാത്രമല്ല, 9 വർ‌ഷം നിലമ്ബൂരേറ്റ അവഗണനക്കെതിരെയുള്ള കൃത്യമായ പ്രതിഷേധവും പ്രതികരണവും കൂടിയാണിത്. എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ ആളുകള്‍ക്കും ഇതിന് നേതൃത്വം നല്‍കിയ യുഡിഎഫ് നേതാക്കള്‍ക്കും താഴേത്തട്ടിലുളള പ്രവർത്തകർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ്.’ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണമിങ്ങനെ.

spot_img

Related Articles

Latest news