കേരളം കാത്തിരുന്ന 12 കോടിയുടെ ആ ഭാഗ്യവാനെ കണ്ടെത്തി

ആലപ്പുഴ: കേരളം കാത്തിരുന്ന 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരൻ (76) ആണ് വിഷു ബംപർ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ.സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. കുറച്ചുനാള്‍ എറണാകുളത്തെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.

ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചതെന്ന് അറിഞ്ഞതെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് താനെന്നും ഇടയ്ക്കൊക്കെ ചെറിയ തുകകള്‍ അടിക്കാറുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു. വിഷു ബമ്പർ അടിച്ചത് പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണെന്നും സമ്മാനതുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു.

VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. ബംബറടിച്ച വിവരം കഴിഞ്ഞദിവസം രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് വ്യാഴാഴ്ച രാവിലെ ആലപ്പുഴയിലെ തൃക്കാർത്തിക ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു.

spot_img

Related Articles

Latest news