മടങ്ങുന്നു, പുന്നപ്രയുടെ സമരനായകന്‍; പിറന്ന മണ്ണില്‍ “വേലിക്കകത്ത്” അവസാനമായി വിഎസ്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്.ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളില്‍ അണിനിരന്നതോടെ, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറിലധികം പിന്നിട്ടാണ് വീട്ടിലെത്തിയത്.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം സി പി ഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ജനത്തിരക്ക് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടില്‍ പൊതുദർശനം ഉണ്ടാകും. അതിനുശേഷം, വലിയ ചുടുകാട്ടില്‍ വെച്ച്‌ സംസ്കാര ചടങ്ങുകള്‍ നടക്കും. തന്റെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ സമരഭൂമിയില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളും.

spot_img

Related Articles

Latest news