9 വയസുകാരിയെ കൊന്ന് മൃതദേഹം വലിച്ചെറിഞ്ഞു, 25കാരൻ അറസ്റ്റിൽ

ഗാസിയാബാദ്: ഐസ്ക്രീം വഗ്ദാനം ചെയ്ത് അഞ്ചും ഒൻപതും വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും ഒരു കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ മോദി നഗറിലാണ് കുട്ടികൾ പീഡനത്തിനിരയായത്. സംഭവത്തിൽ കപിൽ കശ്യപ് (25) എന്ന യുവാവ് പിടിയിലായി.

ഓഗസ്റ്റ് പതിനെട്ടിനാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന രണ്ട് പെൺകുട്ടികളെ പ്രതി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രി ഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തിൽ നിന്നും അഞ്ച് വയസുകാരിയെ ജീവനോടെ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് 9 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം വയലിൽ ഉപേക്ഷിക്കുകയായിരുന്നു.

വ്യഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പ്രതി പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയത്. സൈക്കിളിൽ എത്തിയ കപിൽ കശ്യപ് ഐസ്ക്രീം വാഗ്ദാനം ചെയ്ത് കുട്ടികളെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. പിന്നീട് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. രാത്രി എട്ടുമണിയായിട്ടും പെൺകുട്ടികൾ തിരിച്ചെത്താതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു.
കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ വിവിധ സംഘങ്ങളായിട്ടാണ് അന്വേഷണം നടത്തിയത്. ഗാസിയാബാദ് എസ്എസ്പി മുനിരാജ്, എസ്പി ദേഹത് ഇരാജ് രാജ എന്നിവരുടെ മേൽനോട്ടത്തിൽ നാല് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്. രാത്രി 11 മണിയോടെയാണ് അഞ്ചു വയസുകാരിയെ കരിമ്പ് തോട്ടത്തിൽ കണ്ടെത്തിയത്. രണ്ട് മണിക്കൂറിന് ശേഷം കപിലിനെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ ഒൻപത് വയസുകാരിയായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചെങ്കിലും മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഇയാൾ പോലീസിനെ അറീയിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പീഡനത്തിനിരയായ അഞ്ച് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news