വാങ്ങുന്നതില്‍ അനിശ്ചിതത്വം; അടുത്ത ഘട്ടം വാക്‌സിൻ മുടങ്ങിയേക്കും

സംസ്ഥാനങ്ങള്‍ വാക്‌സിൻ, നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും വാക്‌സിൻ നേരിട്ട് ലഭ്യമാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പരിഷ്‌കരിച്ച വാക്‌സിൻ നയപ്രകാരം സംസ്ഥാനങ്ങള്‍ വാക്‌സിൻ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങി വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ വാക്‌സിൻ നല്‍കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ വാക്‌സീന്‍ വാങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്‌സിൻ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിൻ നല്‍കുന്നത് സംബന്ധിച്ച്‌ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ അടുത്ത മാസം 15ന് ശേഷമേ വാക്‌സിൻ ലഭ്യമാകൂവെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വാക്‌സിൻ സ്റ്റോക്കില്ലാതെ എങ്ങനെ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ പണം മുടക്കി വാക്‌സിൻ വാങ്ങാനുള്ള നീക്കം കേരളം ശക്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര തലത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ നിശ്ചയിച്ചിരിക്കുന്നതെങ്കിലും വാക്‌സിനേഷന്‍ മുടങ്ങാതിരിക്കാന്‍ എന്തുവില കൊടുത്തും വാക്‌സിൻ വാങ്ങാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ടമായ 18 വയസ്സുമുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക് അടുത്തമാസം ഒന്നു മുതല്‍ വാക്‌സിൻ വിതരണം ആരംഭിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശമെങ്കിലും ഇതിനാവശ്യമായ വാക്‌സിൻ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോ വാക്‌സിൻ നിര്‍മാണ കമ്പനിക്കോ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 3,30,693 ഡോസ് വാക്‌സിൻ മാത്രമാണ്. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച്‌ നല്‍കിയാല്‍ പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമേ ഇത് ഉപയോഗിക്കാനാകൂ. കൂടുതല്‍ സ്റ്റോക്ക് എത്തുകയോ വാക്‌സിൻ നേരിട്ട് വാങ്ങുകയോ ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങാനാകാത്ത സ്ഥിതിയാണുള്ളത്.

കഴിഞ്ഞ ദിവസമെത്തിയ ആറര ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തുവരികയാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്‌തെത്തിയ 1,94,427 പേര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. വാക്‌സിൻ ക്ഷാമത്തെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ ഓരോ ജില്ലയിലും വാക്‌സിനേഷന്‍ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായിട്ടുണ്ട്.

spot_img

Related Articles

Latest news