മാലി: മാലി സ്വദേശിയായ യുവതി ചൊവ്വാഴ്ച ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്.
25 കാരിയായ ഹാലിമ സിസ്സെയുടെ ഗര്‍ഭം രാജ്യത്തെ ശ്രദ്ധ ആകര്‍ഷിക്കുകയും സിസ്സെയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അധികൃതര്‍ അവരെ മൊറോക്കോയിലേക്ക് മാറ്റുകയായിരുന്നു. അവിടെ അവര്‍ പ്രസവിച്ചു.
“നവജാതശിശുക്കളും അമ്മയും നന്നായിഇരിക്കുന്നു”, മാലിയുടെ ആരോഗ്യമന്ത്രി ഫാന്റ സിബി പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ആണ് ഒറ്റപ്രസവത്തില്‍ പിറന്നത് . മൊറോക്കോയിലും മാലിയിലും നടത്തിയ അള്‍ട്രാ സൗണ്ടുകള്‍ പ്രകാരം ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഒറ്റ പ്രസവത്തിൽ ആരോഗ്യമുള്ള ഒമ്പത് കുട്ടികൾ ഉണ്ടാവുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് കരുതപ്പെടുന്നു.