തേജസ്വി സൂര്യക്ക് മറുപടിയുമായി ഡി കെ ശിവകുമാര്‍

മുസ്ലിംകള്‍ എന്‍റെ സഹോദരന്‍മാര്‍, ഞങ്ങളിവിടെ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു മരിക്കും

ബംഗളൂരു: ബംഗളൂരു കോര്‍പറേഷന്‍ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളില്‍ കോവിഡ് ബെഡ് അനുവദിക്കുന്നതില്‍ അഴിമതി നടത്തിയ സംഭവത്തെ വര്‍ഗീയവത്കരിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക് മറുപടിയുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മുസ്ലിം ജീവനക്കാരെ എന്തിന് നിയമിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള വര്‍ഗീയ പരാമര്‍ശങ്ങളോടെയുള്ള തേജസ്വിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിനെതിരെ ശിവകുമാര്‍ രംഗത്തെത്തി. “തേജസ്വി സൂര്യ എന്തിനാണ് മുസ്ലിംകളെ അധിക്ഷേപിക്കുന്നത്. അവര്‍ എന്റെ സഹോദരന്മാരാണ്. ഇത് ഭാരതമാണ്. ഞങ്ങള്‍ ഇവിടെ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു മരിക്കും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മുസ്ലിംകള്‍ ഒരുപാട് സേവനങ്ങള്‍ ചെയ്യുന്നുണ്ട്. നമുക്ക് വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടാകാം. എന്നാല്‍ ധര്‍മവും ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നാണ്. ബാംഗ്ലൂരിനെ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന ഇടം എന്ന് വിശേഷിപ്പിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള ആളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കണം” -ഡി.കെ പറഞ്ഞു.

അഴിമതി വെളിപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിന് പിന്നാലെയുള്ള വിഡിയോ സന്ദേശത്തിലാണ് തേജസ്വി സൂര്യ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ബി.ബി.എം.പി സൗത്ത് സോണിലെ 16 മുസ്ലിം ജീവനക്കാരുടെ പേര് വിഡിയോയില്‍ എടുത്തുപറഞ്ഞ എം.പി, എന്തടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്ന് ചോദിച്ചു. എം.എല്‍.എമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍, സതീഷ് റെഡ്ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത് മദ്റസയാണോ അതോ കോര്‍പറേഷനാണോ എന്നായിരുന്നു രവി സുബ്രഹ്മണ്യ എം.എല്‍.എയുടെ ചോദ്യം. വിഡിയോ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളോടെ വാട്സ്ആപ്പില്‍ അതിവേഗം പ്രചരിച്ചിരുന്നു.

spot_img

Related Articles

Latest news