എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത ബസ് ക്ലീനറെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. സ്വകാര്യ ബസ് ജീവനക്കാരനെ എരുമേലി ബസ്റ്റാൻഡിൽ വച്ച് ആക്രമിച്ച കേസിൽ എരുമേലി നെടുങ്കാവ് വയൽ ഭാഗത്ത് താന്നിക്കൽപുരയിടം വീട്ടിൽ ഷാനവാസ് മകൻ കബീർ (29) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം എരുമേലി ബസ്റ്റാൻഡിൽ വച്ചാണ് ഇയാൾ ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ചത്.
ഇയാളുടെ ബന്ധുവായ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് ബസ് ജീവനക്കാരൻ അപമാര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഇയാൾ ജീവനക്കാരനെ ആക്രമിച്ചത്. തന്റെ കൈവശം ഉണ്ടായിരുന്ന ബിയർ കുപ്പി കൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എരുമേലി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനിൽകുമാർ വിവി, എസ്ഐ മാരായ അനീഷ് എംഎസ്, അബ്ദുൾ അസീസ്, എഎസ്ഐ ബെന്നി, സിപിഓ ഷെഫീഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.