വീണ്ടും ചരിത്രം രചിക്കാൻ യാനം കഥകളി മാമാങ്കം

കണ്ണൂർ: കഥകളിയുടെ ചരിത്രമുറങ്ങുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വീണ്ടുമൊരു ചരിത്രം കുറിക്കുകയാണ് യാനം എന്ന പേരിൽ നടത്തുന്ന 34 ദിവസം നീണ്ടുനിൽക്കുന്ന കഥകളി മഹോത്സവത്തിലൂടെ. രാമനാട്ടം എന്ന കലാരൂപം കോട്ടയത്ത് തമ്പുരാൻ കൈകളിലൂടെ കഥകളിയായി പുനർജനിച്ച മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ വച്ചാണ് ആയിരത്തിലധികം കലാകാരന്മാർ പങ്കെടുക്കുന്ന യാനം കഥകളി ഫസ്റ്റ് നടക്കുന്നത്.

ലോക ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരത്തിലധികം കലാകാരന്മാർ അണിനിരക്കുന്ന ഈ കഥകളി മാമാങ്കത്തിൽ മഹാഭാരത ഭാഗവത കഥകളെ കാലഗണനക്ക്‌ അനുസരിച്ച് കോർത്തിണക്കി അവതരിപ്പിക്കുന്ന കഥകളി വിരുന്നാണ് 34 ദിവസങ്ങളിലായി അരങ്ങേറുന്നത്.
കഥകളി പിറന്ന മുഴക്കുന്നിൽ കോട്ടയം തമ്പുരാൻ മുതൽ പുതിയ കാലത്തെ ആട്ട കഥാകൃത്തുക്കൾ വരെയുള്ളവരുടെ അമ്പതോളം രചനകളാണ് 34 ദിവസം തുടർച്ചയായി അവതരിപ്പിക്കുന്നത്. കഥകളികൊപ്പം ചാക്യാർകൂത്ത് ഓട്ടൻതുള്ളൽ നങ്ങ്യാർകൂത്ത് തുടങ്ങിയ ലോകോത്തര കലകളും മറ്റു സമയങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.

യാനം 2022 മൃദംഗശൈലേശ്വരി കഥകളി മഹോത്സവം എന്ന് പേരിട്ടിരിക്കുന്ന ഈ കഥകളി മാമാങ്കത്തിൽ കേരളത്തിലുടനീളമുള്ള പ്രഗൽഭരായ എല്ലാ കഥകളി കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. രാവിലെ കലാരൂപങ്ങളും പ്രത്യേക നൃത്ത ആവിഷ്കാരങ്ങളും അരങ്ങേറുമ്പോൾ വൈകുന്നേരം 4 മണി മുതൽ ആട്ടവിളക്ക് തെളിഞ്ഞ് കഥകളിയും അരങ്ങിലെത്തും. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്ന് പോലും ഉള്ള പങ്കാളിത്തമാണ് കഥകളി മാമാങ്കത്തിൽ ഉള്ളത്. ആഗസ്റ്റ് 14 മുതൽ തുടങ്ങിയ ഈ കഥകളി മാമാങ്കം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധയാകർഷിക്കുകയാണ്.

spot_img

Related Articles

Latest news