എഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശികള്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശികള്‍ പോലീസ് പിടിയില്‍.സംഭവത്തില്‍ ഇയാളെ കൂടാതെ ഇയാളുടെ സുഹൃത്തിനേയും നാട്ടുകാർ പിടികൂടിയിട്ടുണ്ട് . ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമo നടത്തിയത് .8.45 ന് വിതുര തോട്ടുമുക്കില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

തോട്ടുമുക്ക് സ്വദേശിയായ ഷാനിൻ്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ഈശ്വരപ്പ ശ്രമിച്ചത്. സംഭവം നടന്ന സമയത്ത് ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആ സമയത്ത് ഷാനിൻ്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു.ആ സമയത്ത് ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സിറ്റ് ഔട്ടില്‍ വന്നയാള്‍ മുട്ടില്‍ ഇഴഞ്ഞ് വന്ന് കുട്ടിയുടെ കൈ പിടിച്ച്‌ വലിക്കുകയായിരുന്നു.തുടർന്ന് ഇതുകണ്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ ഉടൻ തന്നെ ഭിക്ഷ ചോദിച്ചശേഷം ഓടിപോകാൻ ശ്രമിച്ചു. എന്നിട്ട് ഷാനും സമീപവാസികളും ചേർന്ന് ഇയാളെ പിടികൂടി വിതുര പോലീസിന് കൈയിമാറുകയായിരുന്നു . ആ സമയത്ത് ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുവച്ച്‌ പിടികൂടി നാട്ടുകാർതന്നെ പോലീസിനു ഏല്‍പ്പിച്ചു. രേവണ്ണയുടെ പക്കല്‍ രേഖകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല . ഇരുവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ് .കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത് .

spot_img

Related Articles

Latest news