കൊലവിളിയുമായി ബിജെപി സ്ഥാനാര്‍ഥി

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയുടെ കൊലവിളി പ്രസംഗം. ഒല്ലൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനാണ് കൊലവിളി നടത്തിയത്. പോസ്റ്റര്‍ പതിക്കുന്നതിനെച്ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തര്‍ക്കം നടന്നിരുന്ന പൊന്നൂക്കരയിലാണ് വിവാദ പ്രസംഗം നടത്തി കലാപം അഴിച്ചു വിടാന്‍ ശ്രമിച്ചത്.

ബിജെപിക്കാരെ തൊട്ടവരെ ഒന്നിനേയും വെറുതെ വിടില്ല. തെരഞ്ഞെടുപ്പ് മാറ്റി വച്ച്‌ കൈകാര്യം ചെയ്യും. വേണ്ടി വന്നാല്‍ മര്യാദ ലംഘിക്കും. പത്തല്ല, ഇരുപത് ശതമാനമായി മറുപടി നല്‍കും. ഇടതുപക്ഷ പ്രവര്‍ത്തകരുടെ പേര് പറഞ്ഞായിരുന്നു വെല്ലുവിളി. പൊലീസിനേയും വെല്ലുവിളിച്ചു.

കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച ഡിവിഷനില്‍ ഗോപാലകൃഷ്ണന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജില്ലയില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലമാണ് ഒല്ലൂര്‍. ഈ മണ്ഡലത്തിലാണ് സംസ്ഥാന വക്താവായിട്ടും ഗോപാലകൃഷ്ണന് സീറ്റ് ലഭിച്ചത്. ഈ വിറളിയിലാണ് കൊലവിളി പ്രസംഗം നടത്തുന്നത് എന്നാണ് മറുപക്ഷം ആരോപിക്കുന്നത്.

spot_img

Related Articles

Latest news