തൃശൂരില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായ യുവാവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: തൃശൂരില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായ യുവാവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൈപ്പറമ്ബ് പുറ്റേക്കരയിലെ ഇടവഴിയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ അരുണ്‍ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. കമ്ബ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു മരണപ്പെട്ട അരുണ്‍ കുമാര്‍. ഇയാളുടെ തലയില്‍ ബിയര്‍ കുപ്പി കൊണ്ട് ഏറ്റ അടിയാണ് മരണ കാരണമായത് എന്നാണ് നിലവിലെ നിഗമനം. കഴുത്തില്‍ കുത്തിപ്പിടിച്ച പാടുമുണ്ടായിരുന്നു. സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം പൊട്ടിയ ബിയര്‍ കുപ്പി കണ്ടെത്തിയിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ്പെടുത്തിയെന്നാണ്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. അരുണ്‍ കുമാറിനെ അവശ നിലയില്‍ കണ്ടെത്തിയ പുറ്റേക്കരയിലെ ഇടവഴിയില്‍ നിന്ന് രണ്ടു പേര്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇടവഴിയില്‍ അവശ നിലയില്‍ അരുണ്‍ കുമാറിനെ കണ്ടെത്തിയത്. പന്തുകളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദേശത്തെ യുവാക്കളാണ് വഴിയില്‍ കിടന്ന അരുണിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് അരുണിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ ഇയാള്‍ മരണപ്പെട്ടു.

spot_img

Related Articles

Latest news